Menu

Posts from 2015-10-05

അക്ഷരമാലയിൽ തുടങ്ങി....
ഡോ. സാമുവല്‍ എന്‍. മാത്യുവിന്റെ ബ്ലോഗ് , 2015 ഒക്ടോബര്‍ 5, തിങ്കള്‍

അടുത്തയിടെ 19 വിദ്യാര്‍ത്ഥികള്‍ക്ക് നമ്മള്‍ ഹയര്‍ എജുക്കേഷന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാമില്‍ ( HEEP ) പ്രവേശനം നല്‍കുകയുണ്ടായി. ഡിഗ്രി ( ഹിയറിങ് ഇമ്പയ്ഡ് ) പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഏറ്റവും താഴെ സ്ഥാനം പിടിച്ചവരാണ് ഈ ഗ്രൂപ്പ് . അക്കാദമിക് കാര്യങ്ങളില്‍ ഇവരുടെ നില വളരെ ദയനീയമാണെന്നു ഞങ്ങള്‍ക്കറിയാമെന്നും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. ഇവരെല്ലാം പ്ലസ് ടു യോഗ്യത നേടിയവരാണെങ്കിലും അത് അവരുടെ അറിവിന്റെ തലം പ്രദര്‍ശിപ്പിക്കുന്നില്ല. ഈ കുട്ടികളുടെ കഴിവുകള്‍ക്ക് യോജിച്ച വിധത്തിലുള്ള അടിസ്ഥാനമുണ്ടാക്കി കൊടുക്കുകയും അടുത്ത വര്‍ഷത്തെ പ്രവേശന പരീക്ഷയെഴുതാന്‍ അവരെ സജ്ജരാക്കുകയും ചെയ്യുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ഗ്രൂപ്പില്‍പെട്ടവരില്‍ ഉള്‍കാഴ്ചയുള്ളതായി എനിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് റാങ്ക് ലിസ്റ്റില്‍ ഏറ്റവും താഴെയുള്ളവരില്‍ ഒരാളെ പ്രോത്സാഹിപ്പിക്കണമെന്നു വിചാരിച്ചതു. അങ്ങനെ ഞാന്‍ ഒരാളെ തിരഞ്ഞെടുത്തു. ആ വിദ്യാര്‍ത്ഥിയുടെ സ്വത്വം വെളിപ്പെടാതിരിക്കുന്നതിനായി നമ്മുക്കു അവനെ രമേശ് എന്ന് വിളിക്കാം.

എന്റെ വിദ്യാര്‍ത്ഥിയാണ് രമേശ്. HEEP പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂവില്‍ വെച്ചാണ് അയാളെ ഞാന്‍ ആദ്യമായി കാണുന്നത്. അവന്റെ അമ്മക്ക് വിദ്യാഭ്യാസമില്ല. അച്ഛനാകട്ടെ കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കുകയുമില്ല. ആ വിദ്യാര്‍ത്ഥി ഇന്റര്‍വ്യൂവിനു വന്നപ്പോള്‍ തന്നെ അവനില്‍ എന്തോ തകരാറു ഉള്ളതായി ഫാക്കള്‍ട്ടി പറഞ്ഞിരുന്നു. നിര്‍ദ്ദേശങ്ങള്‍ ഒന്നും പാലിക്കാതിരിക്കുകയും അച്ഛനമ്മമാരില്‍ നിന്നും അകന്നുനില്‍ക്കുകയും ചെയ്തതില്‍ നിന്നാണ് ഫാക്കള്‍ട്ടിക്കു വിദ്യാര്‍ത്ഥിയുടെ അസ്വാഭാവിക പെരുമാറ്റത്തെക്കുറിച്ചു സംശയം ജനിച്ചത്. പിന്നീട് പ്രവേശനം ലഭിച്ചു ക്ലാസ്സിലെത്തിയപ്പോള്‍ അവനൊരു ഏകാകിയാണന്നും ക്ലാസ്സില്‍ പറയുന്നതൊന്നും മനസിലാക്കുന്നില്ലെന്നും റിപ്പോര്‍ട്ട് കിട്ടി.

ഇതൊരപൂര്‍വ്വ സംഗതിയാണെന്നും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നതാണെന്നും എനിക്ക് തോന്നി.

രമേശിന്റെ കുടുംബപശ്ചാത്തലം എന്താണെന്നു മനസിലാക്കുക എന്ന ഉദ്ദേശത്തോടെ ഞാനും എന്റെ ഭാര്യയും കൂടി കഴിഞ്ഞാഴ്ച ഒരു വൈകുന്നേരം അയാളുടെ വീട് സന്ദര്‍ശിച്ചു. ഇത് എന്നെ ജിജ്ഞാസുവാക്കി. എന്റെ വീട്ടില്‍ നിന്നും അധികം ദൂരയല്ലാത്ത ഒരു ഗ്രാമ പ്രദേശത്താണ് അയാളുടെ വീട്. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവന്റെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. രമേശിന്റെ സഹോദരി പ്ലസ് ടു വരെ പഠിച്ചവളാണ്. അവളാണ് രമേശുമായി ആശയവിനിമയം നടത്തുന്നത്. മാതാപിതാക്കള്‍ക്ക് അതിനു കഴിവില്ല. ആ കുടുംബത്തെക്കുറിച്ചു വിശദമായി മനസിലാക്കാന്‍ പതിനഞ്ചു മിനിട്ടോളം ഞങ്ങള്‍ അവിടെ ചിലവഴിച്ചു. വീട്ടുജോലിക്ക് പോയാണ് അവന്റെ 'അമ്മ കുടുംബം പുലര്‍ത്തുന്നത്. അച്ഛന്‍ വീട്ടില്‍ വരാറേയില്ല.

മുന്‍പൊരു ദിവസം രമേശിനെ ഞാന്‍ എന്റെ വീട്ടിലേക്കു കൂട്ടികൊണ്ടുപോയിരുന്നു. അതിനാല്‍ അവനു ഞാന്‍ താമസിക്കുന്ന സ്ഥലം പരിചയമുണ്ട്. അടുത്ത ഞായറാഴ്ച രാവിലെ 10 30 നു എന്റെ വീട്ടിലെത്താന്‍ ഞാന്‍ അവനോടു നിര്‍ദ്ദേശിച്ചു.

10 10 ആയപ്പോള്‍ സ്വന്തം സൈക്കിളില്‍ അവനെത്തി. ഇംഗ്ലീഷ് അക്ഷരമാല എഴുതാനാവിശ്യപ്പെട്ടുകൊണ്ട് ഞാന്‍ തുടങ്ങി. പക്ഷെ അവനു അവ ക്രമത്തിലെഴുതാന്‍ അറിഞ്ഞുകൂടായിരുന്നു. A , B എന്നിങ്ങനെ എഴുതി തുടങ്ങിയെങ്കിലും മുന്നോട്ടു പോകാന്‍ അവനു കഴിഞ്ഞില്ല. പിന്നീട് P , S എന്നിങ്ങനെ ഇടയ്ക്കു ഓര്‍മ്മവന്ന അക്ഷരങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. രമേശിന് ഇംഗ്ലീഷോ മലയാളമോ ആംഗ്യഭാഷയോ വശമില്ലന്നു എനിക്ക് തീര്‍ച്ചയായി. തുടര്‍ന്ന് ഓരോ ഇംഗ്ലീഷ് അക്ഷരത്തിന്റെയും ആംഗ്യം ഞാന്‍ അവനു പഠിപ്പിച്ചു കൊടുത്തു. ആംഗ്യത്തിനനുസരിച്ചുള്ള അക്ഷരങ്ങള്‍ എഴുതാന്‍ അവന്‍ ശീലിച്ചു തുടങ്ങി. അവ ക്രമത്തിലെഴുതാന്‍ ഞാനവനെ പ്രേരിപ്പിച്ചു. എങ്കിലും F , G , M , N , R , S , W എന്നി അക്ഷരങ്ങള്‍ ശരിക്കെഴുതാന്‍ അവനു കഴിഞ്ഞില്ല. ശ്രമം ഞങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ബുദ്ധിമുട്ടുള്ള അക്ഷരങ്ങളിലും അവയുടെ ആംഗ്യത്തിലും ഞാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി. വ്യത്യസ്ത രീതികളില്‍ പലവട്ടം ശ്രമിച്ചിട്ടും അവനില്‍ വലിയ പുതുരോഗതിയൊന്നും കാണാന്‍ കഴിഞ്ഞില്ല. ഇത് അവനെ മടുപ്പിക്കുന്നതായി എനിക്ക് തോന്നി. ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം അവനു ഞാനൊരു ഇടവേള നല്‍കി. എന്റെ വീടിനു സമീപം താമസിക്കുന്ന അവന്റെ ഒരു ബന്ധുവിന്റെ വീട്ടില്‍പോയി വരാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു.

ഒരു മണിക്കൂറിനകം അവന്‍ മടങ്ങിയെത്തി. ഞാന്‍ മുന്‍പ് പറഞ്ഞതൊക്കെ അവന്‍ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ടോ എന്നെനിക് തീര്‍ച്ചയില്ലായിരുന്നു. അവന്‍ അതെല്ലാം മറന്നിട്ടുണ്ടെന്നു എനിക്ക് ഊഹിക്കാമായിരുന്നു. അതിനാല്‍ എല്ലാം ആദ്യം മുതല്‍ തന്നെ തുടങ്ങാന്‍ തീര്‍ച്ചയാക്കി. ഇത് യുക്തി പൂര്‍വ്വമായിരുന്നു. കാരണം കഴിഞ്ഞ സെക്ഷനില്‍ അവനു അക്ഷരങ്ങളൊന്നും ഓര്‍മ്മവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏതാനും അക്ഷരങ്ങള്‍ എഴുതാന്‍ ശ്രമിച്ചപ്പോഴേക്കും ആദ്യം പഠിച്ച അക്ഷരങ്ങളൊക്കെ അവന്‍ മറന്നുതുടങ്ങിയിരുന്നു.

എന്നെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു പിന്നത്തെ സംഭവം. മടങ്ങിയെത്തിയ അവനെ ഞാന്‍ അക്ഷരങ്ങളുടെ ആംഗ്യങ്ങള്‍ കാണിക്കുകയും അവനോടു അവ എഴുതാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു തെറ്റും കൂടാതെ അവനതു എഴുതികാണിച്ചു. അവനിപ്പോള്‍ ആത്മവിശ്വാസമുണ്ട്. എനിക്ക് വിശ്വസിക്കാനായില്ല. എനിക്ക് ഒരു വിശധികാരണവും നല്കാനില്ലായിരുന്നു. അവന്‍ എല്ലാം മറന്നിരിക്കുമെന്നു ഞാന്‍ കരുതി. പക്ഷെ, അവനിതാ അവ തെറ്റില്ലാതെ ആവര്‍ത്തിക്കുന്നു. ഒരു പത്തുതവണയെങ്കിലും ഞങ്ങള്‍ ഈ അഭ്യാസം ആവര്‍ത്തിച്ചിട്ടുണ്ടാകും. വിസ്മയാവമാംവണ്ണം കൃത്യമായിരുന്നു അവന്റെ എഴുത്തു. ഇടയ്‌ക്കിടക്കുള്ള അക്ഷരങ്ങളും മുന്നിലും പിന്നിലുമുള്ള അക്ഷരങ്ങളും മാറി മാറി പരീക്ഷിച്ചു നോക്കി. എപ്പോഴും അവന്‍ ശരിയായി തന്നെ എഴുതിക്കൊണ്ടിരുന്നു. സമൂലമായ മാറ്റം. എന്താണ് സംഭവിച്ചതെന്ന് എനിക്കറിഞ്ഞുകൂടാ. ഇരുപ്പത്താറു അക്ഷരങ്ങളും ക്രമത്തിന് അനായാസമെഴുതാന്‍ അവനു കഴിഞ്ഞു.

അവനു എത്രമാത്രം ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ കണക്കാക്കിയോ, അതിലധികം അവനെക്കൊണ്ട് സാദ്ധ്യമായി.ഇതിന്റെ പൊരുളെന്തെന്നു എനിക്കറിഞ്ഞുകൂടാ. ഇനി ഇംഗ്ലീഷിലെ ചെറിയ അക്ഷരങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്. തുടര്‍ന്ന് വാക്കുകളും. എല്ലാം ഓര്‍മ്മ വൈക്കുന്നുണ്ടെന്നു ഉറപ്പാക്കാനായി ഇടയ്ക്കിടെ ആദ്യം തൊട്ടു പരീക്ഷിച്ചു തുടങ്ങി. എനിക്കറിയില്ല അവന്‍ എത്രമാത്രം മുന്നേറിക്കഴിഞ്ഞിട്ടുണ്ടാകുമെന്നു. എങ്കിലും ഞാന്‍ ജിജ്ഞാസുവാണ്.

അവനു കഴിവുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. പക്ഷേ, എന്തെങ്കിലും നിഗമനത്തിലെത്തുന്നതിനു മുന്‍പ് ഞാന്‍ അവനെ നിരീക്ഷിച്ചുകൊണ്ടിരിക്കട്ടെ...

അടിസ്ഥാനപരമായ അക്ഷരമാല പോലും പഠിപ്പിക്കാതെ ഒരു യുവാവിന്റെ ജീവിതത്തിലെ പന്ത്രണ്ടു വര്‍ഷങ്ങള്‍ പാഴാക്കിക്കളഞ്ഞ വിദ്യാഭ്യാസ രീതിയോട് എനിക്ക് പുച്ഛമാണ്. എന്നിട്ടും അവനു പന്ത്രണ്ടാം ക്ലാസ് വിജയിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നു.

ശുഭോദര്‍ക്കമായ കാര്യം ഞങ്ങളുടെ ക്ലാസ് മുറികളില്‍ പതിനെട്ടു പേര്‍ക്കുടിയുണ്ടന്നതാണ്. വിജ്ഞാനത്തിന്റെ ലോകത്തേക്ക് അവരുടെ മനസുകള്‍ തുറന്നു വയ്പ്പിക്കാന്‍ കഠിനമായി യത്നിക്കുകയാണ് എന്റെ സഹപ്രവര്‍ത്തകര്‍!

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India