ഡോ. സാമുവല്‍ എന്‍. മാത്യുവിന്റെ ബ്ലോഗ് - 2015 ഓഗസ്റ്റ് 2, ഞായര്‍
വൈകല്യങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കളെ ഞാന്‍ പതിവായി കാണാറുണ്ട്. അങ്ങനൊരു ദിവസമായിരുന്നു ഇന്നലെ. ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ വിഭാഗം ( EIP ) ഞങ്ങളുടെ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും ഒരു യോഗം സംഘടിപ്പിച്ചു. ഒന്‍പതു മുത്തശ്ശിമാരുമായി രണ്ടു മണിക്കൂര്‍ ഞാന്‍ സംവദിച്ചു. പ്രായപൂര്‍ത്തിയായ ബധിരരായ കുട്ടികള്‍ അവര്‍ക്കുണ്ട്. അവരില്‍ പലര്‍ക്കും കേള്വിതകരാറുള്ള ജീവിത പങ്കാളികളുമുണ്ട്. അവര്‍ക്കുണ്ടായ കുട്ടികളും ബധിരരോ കേള്വിത്തകരാറുള്ളവരോ ആണ്. അമ്മുമ്മമാരാണ് അവരുടെ കൊച്ചു മക്കളെ പരിപാലിക്കുന്നത്. പ്രായപൂര്‍ത്തിയായ മക്കളില്‍ ഭൂരിപക്ഷവും സ്വന്തം നിലയില്‍ കുടുംബം പുലര്‍ത്താന്‍ സഹായിക്കുന്ന തരത്തിലുള്ള തൊഴിലില്ലാത്തവരോ തൊഴില്‍രഹിതരോ ആണ്. ഈ അവസ്ഥ മുത്തച്ഛന്മാര്ക്കും മുത്തശ്ശിമാര്‍ക്കും ഇരട്ടിഭാരമാണ് വരുത്തിവച്ചിരിക്കുന്നതു. ശ്രവണ പരാധിനതകളുള്ള മക്കളെ അവര്‍ വളര്‍ത്തി വലുതാക്കി, ഇപ്പോള്‍ കൊച്ചുമക്കളെ സംരക്ഷിക്കേണ്ട ചുമതലയാണ് അവര്‍ക്കു. ചിലരുടെ ചുമലില്‍ മക്കളുടെയും കൊച്ചുമക്കളുടെയും ചുമതല വന്നുപ്പെട്ടിരിക്കുകയാണ്. മക്കളില്‍ ചിലര്‍ ഡിപ്ലോമയും മറ്റു ചിലര്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും നേടിയിരിക്കുന്നു. പക്ഷെ, അവര്‍ക്കു ഒരു തൊഴില്‍ നേടാനായിട്ടില്ല. മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും സാമ്പത്തിക സ്ഥിതിയാകട്ടെ ഒട്ടും മെച്ചവുമല്ല.
മിക്ക അപ്പൂപ്പനും അമ്മുമ്മയും തങ്ങളുടെ കൊച്ചുമക്കളില്‍ കോക്ലിയര്‍ ഇമ്പ്ലാന്റിങ് നടത്താനാഗ്രഹിക്കുന്നു. എന്നാല്‍ കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് അതില്‍ താല്പര്യം കാണുന്നില്ല. കോക്ലിയര്‍ ഇമ്പ്ലാന്റിങ്ങെന്ന നിര്‍ദ്ദേശത്തെ അവര്‍ ശക്തമായി എതിര്‍ക്കുകയാണ്. മുതിര്‍ന്ന മക്കള്‍ അച്ഛനമ്മമാര്‍ പറയുന്നതിനേക്കാള്‍ തങ്ങളുടെ സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ക്കാണ് വിലകല്പിക്കുന്നതെന്നും കുട്ടികാലം മുതല്ക്കേ കൂട്ടുകാര്‍ തമ്മിലായിരുന്നു കൂടുതലടുപ്പമെന്നതാണ് അതിനു കാരണമെന്നു ഞാന്‍ അവരെ പറഞ്ഞു മനസ്സിലാക്കി. മക്കള്‍ കുട്ടികളായിരിക്കുന്ന സമയത്തു മാതാപിതാക്കള്‍ക്ക് അവരുമായി കൂടുതല്‍ നേരം സല്ലപിക്കാനോ അവരുടെ വികാരങ്ങള്‍ മനസ്സിലാക്കാനോ ഒന്നുമുള്ള സമയം ലഭിക്കാറില്ല. അതിനാല്‍ വീട്ടില്‍ കുട്ടികള്‍ ഒറ്റപ്പെട്ടവരായി തീരുന്നു. ആ അവസ്ഥയില്‍ അവര്‍ക്കു ആശ്വാസവും സന്തോഷവും ലഭിക്കുന്നത് കൂട്ടുകാരില്‍നിന്നാണ്. അതിനാല്‍ അവര്‍ പരസ്പരം വിശ്വസിക്കുകയും തമ്മില്‍ തമ്മില്‍ കൂടുതലടുക്കുകയും ചെയ്യുന്നു. കൂട്ടുകാരുടെ വാക്കുകള്‍ അവര്‍ മാനിക്കുന്നതില്‍ അത്ഭുതമില്ല, കുട്ടികളുടെ വിശ്വാസമാര്ജിക്കുകയെന്നതാണ് നമ്മുടെ അഭിപ്രായങ്ങള്‍ അംഗീകരിപ്പിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം.
ചിലര്‍ക്ക് കോക്ലിയര്‍ ഇമ്പ്ലാന്റ് നടത്തണമെന്നുണ്ട്. പക്ഷെ , അതിന്റെ ചെലവ് ഭയാനകമാം വിധം ഉയര്‍ന്നതാണ്. വാറന്റി കഴിഞ്ഞാല്‍ കേബിളിന്റെയും കോയിലിന്റെയും വിലയും താങ്ങാവുന്നതല്ല.
അവരുടെ തൊഴിലില്ലായ്മയെ കുറിച്ചാണെങ്കില്‍ അത് വൈകല്യങ്ങളുള്ളവരുടെയെല്ലാം പ്രശ്നമാണ്. വൈകല്യങ്ങളുള്ളവരുടെ കാര്യശേഷി സംബന്ധിച്ച് തൊഴിലുടമകള്‍ സംശയാലുക്കളാണെന്നതാണ് ഒരു കാര്യം. മറ്റൊന്ന് പഠനകാലത്തു അവരെ പഠിപ്പിക്കുന്ന കാര്യത്തില്‍ ലുബ്ധികാട്ടിയെന്നതോ പഠിപ്പിക്കുന്നതില്‍ അവഗണ കാട്ടിയെന്നതോ ആണ്. ഉത്പാദന ക്ഷമത കൂടിയവരെയാണ് തൊഴിലുടമകള്‍ എപ്പോഴും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍ വൈകല്യങ്ങളുള്ളവരും അറിവ് കുറഞ്ഞവരും നിയമിക്കപ്പെടാതെ പോകുന്നു. ജോലി ലഭിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം നല്ല അറിവുണ്ടായിരിക്കുക എന്നതും ഏതു ജോലിയും ചെയ്യാനുള്ള സന്നദ്ധതയുമാണ്.
തങ്ങളുടെ കൊച്ചുമക്കള്‍ക്കു ജോലികൊടുക്കണമെന്നാണ് എന്നോട് ആവശ്യപ്പെട്ടത്. എന്റെ നിസ്സഹായാവസ്ഥ അവരോടു ഞാന്‍ തുറന്നു പറഞ്ഞു. അവരുടെ സാമ്പത്തിക പരാധിനതകള്‍ പറഞ്ഞു കരയുകയാണ് അവര്‍ ചെയ്തത്. അവരെ കാണുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ തന്നെ ചിലര്‍ക്ക് ആശ്വാസമായി. വീണ്ടും കാണാന്‍ എനിക്ക് സന്തോഷമേയുള്ളൂ എന്നു ഞാനറിയിച്ചു. വിങ്ങുന്ന ഹൃദയത്തോടെയാണ് ഞാന്‍ മടങ്ങിയത്. ജീവിതഭാരമെല്ലാമൊഴിച്ചു വിശ്രമജീവിതം നയിക്കേണ്ട പ്രായത്തില്‍ അവര്‍ക്കു ഇരട്ടി ദുരിതമാണ് വന്നുപ്പെട്ടിരിക്കുന്നതു. ഇരുട്ട് മുറ്റിയ ജീവിതത്തിന്റെ അങ്ങേത്തലക്കല്‍ പ്രത്യാശയുടെ ഒരുതരിവെട്ടം കാണാന്‍ അവരെക്കൊണ്ടാകുന്നില്ല. അവരകപ്പെട്ടിരിക്കുന്ന അന്ധകാരത്തിലേക്ക് തുറിച്ചുനോക്കിക്കൊണ്ട് അവരെ എങ്ങനെ സഹായിക്കാനാകുമെന്ന ചിന്തയിലാണ് ഞാന്‍.